ഭുവനേശ്വർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 7200 തടവുകാരെ വിട്ടയച്ച് ഒഡീഷ സർക്കാർ. കുറ്റവാളികളെ ജാമ്യത്തിലും പരോളിലുമാണ് വിട്ടയച്ചത്.
മുൻകരുതൽ നടപടി എന്ന നിലയിൽ 1160 തടവുകാരെ മറ്റു ജയിലുകളിലേക്കു മാറ്റിയതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. മാർച്ച് അവസാനത്തോടെയാണ് തടവുകാരെ സർക്കാർ വിട്ടയച്ചു തുടങ്ങിയത്.
6866 തടവുകാരെ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണു വിട്ടയച്ചതെന്നും മറ്റുള്ളവർക്കു പരോൾ അനുവദിക്കുകയായിരുന്നെന്നും സർക്കാർ പറയുന്നു.
സംസ്ഥാനത്ത് ആകെ 85 ജയിലുകളാണുള്ളത്. 19,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ജയിലുകളിൽ ഇപ്പോൾ 16,000 തടവുകാരാണുള്ളത്.
കോവിഡ് വ്യാപനം: 7,200 തടവുകാരെ വിട്ടയച്ച് ഒഡീഷ
06:35 PM May 17, 2020 | Deepika.com