ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നായിരുന്നു സംഭവം. നിരവധി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാനായി ഒരുങ്ങിയിരുന്നത്. അതിനിടെ ഒരു മുന്നറിയിപ്പുമില്ലാതെ ട്രെയിനുകൾ റദ്ദാക്കിയതോടെ തൊഴിലാളികൾ അക്രമാസക്തരാകുകയായിരുന്നു.
സംഭവത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്കോട്ട് എസ്പി ബല്‍റാം മീണ അറിയിച്ചു. 68 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാർക്കും പരിക്കു പറ്റിയെന്നാണ് റിപ്പോർട്ട്.