ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ വെള്ളത്തിനായി അടികൂടി ആളുകള്‍

09:44 AM May 17, 2020 | Deepika.com
സമസ്തിപുര്‍: ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വെള്ളത്തിനായി അടികൂടി. ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലു പുല്‍ഹാരി ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് ക്വാറന്‍റൈന്‍ കേന്ദ്രമായി മാറ്റിയിരിക്കുന്നത്.

150ല്‍ അധികം ആളുകള്‍ താമസിക്കുന്ന ഇവിടേക്കു വെള്ളവുമായി ടാങ്കര്‍ എത്തിയതിനെ തുടര്‍ന്നാണ് ആളുകള്‍ സാമൂഹിക അകലം തെറ്റിച്ച് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. കൂടാതെ പരസ്പരം വഴക്ക് ഉണ്ടാക്കുകയും ചെയ്തു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. 1,000ത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്ന ബിഹാറില്‍ വിവിധ കേന്ദ്രങ്ങളിലായി 3.5 ലക്ഷം ആളുകള്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ ശുചിത്വമില്ലെന്നും ആളുകള്‍ക്ക് നല്‍കുന്നത് മോശം ഭക്ഷണമാണൈന്നും പരാതി ഉയരുന്നുണ്ട്.

കഴിഞ്ഞ മാസം പുനെയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങി 17 കിലോമീറ്റര്‍ സഞ്ചരിച്ച് വീട്ടിലെത്തിയ കോവിഡ് ബാധിതനായ 70കാരനും സമാന പരാതികള്‍ ഉന്നയിച്ചിരുന്നു. താമസിക്കുന്ന സ്ഥലത്തിന് വൃത്തിയില്ലെന്നും രോഗികള്‍ക്ക് നല്ല ഭക്ഷണമല്ല നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.