കേന്ദ്രത്തിന്‍റെ നാലാംപൂട്ട്; മാർഗനിർദേശങ്ങൾ ഇന്നറിയാം

08:58 AM May 17, 2020 | Deepika.com
ന്യൂഡൽഹി: മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായ നിയന്ത്രണങ്ങളുടെ മാർഗനിർദേശങ്ങൾ കേന്ദ്രം ഇന്ന് പ്രഖ്യാപിച്ചേക്കും. ലോക്ക്ഡൗൺ നീട്ടിയേക്കുമെങ്കിലും ആദ്യമൂന്ന് ഘട്ടങ്ങളിലുമുണ്ടായിരുന്ന കർശന നിയന്ത്രണങ്ങൾ ഉണ്ടാവില്ല. കോവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ഒഴികെ റെയിൽ, റോഡ്, വ്യോമ, മെട്രോ ഗതാഗതം പുനരാരംഭിച്ചേക്കും.

മെട്രോ ട്രെയിൻ സർവീസ് ഉൾപ്പെടെ പൊതുഗതാഗതം ആരംഭിക്കണമെന്നാണ് വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം. ഡൽഹിയിൽ മെട്രോ സർവീസ് അനുവദി ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. സർവീസ് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ ഡൽഹി മെട്രോ സ്റ്റേഷനിൽ ആരംഭിച്ചിട്ടു ണ്ട്. സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ചെയ്തുകഴിഞ്ഞു.

ഹരിയാനയിൽ ഇതിനോടകം തന്നെ ബസ് സർവീസുകൾ ആരംഭിച്ചുകഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളും ഇതിനായുള്ള ഒരുക്കത്തിലാണ്. ഹോട്ട്സ്പോട്ടുകൾ തീരു മാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു ലഭിക്കുകയാണെങ്കിൽ പൊതുഗതാഗത സംവിധാനങ്ങളിൾ കർശന നിയന്ത്രണങ്ങളോടെ ആരംഭിക്കും.

എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ളവയും തുറക്കാൻ അനുമതിയുണ്ടാകില്ലെന്നാണ് വിവരം.