കേന്ദ്ര സാന്പത്തിക പാക്കേജ് കോർപറേറ്റുകളെ സഹായിക്കാൻ: തോമസ് ഐസക്

09:05 PM May 16, 2020 | Deepika.com
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജിൽ ജനങ്ങളുടെ കൈയിൽ പണമെത്തിക്കാൻ വേണ്ട നിർദേശങ്ങളില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

കോർപറേറ്റുകളെ സഹായിക്കുന്ന നടപടികളാണു കേന്ദ്രത്തിന്‍റെ പാക്കേജിലുള്ളത്. സ്വകാര്യവത്ക്കരണത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ആരോഗ്യമേഖലയിൽ പോലും കോർപറേറ്റ് ആശുപത്രി ശൃംഖലയ്ക്ക് പിന്തുണ നൽകിയിരിക്കുകയാണ്. പ്രതിരോധ മേഖല, ആണവോർജം, കൽക്കരി, ബഹിരാകാശം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെല്ലാം സ്വകാര്യവത്കരണം നടക്കാൻ പോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ക്ഷേമപെൻഷൻ ലഭിക്കാൻ ബാക്കിയുള്ള എല്ലാവർക്കും 1000 രൂപ വീതം അടുത്തയാഴ്ച മുതൽ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ലിസ്റ്റ് തയ്യാറാക്കാനായി എൻഐസിയുടെ സഹായം തേടിയിരുന്നു. എന്നാൽ ചില ജില്ലകളിലെ ലിസ്റ്റിൽ പാകപ്പിഴയുണ്ടായതിനാൽ ഇത് പരിശോധിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കാൻ നിർദ്ദേശിച്ചു. അടുത്ത ബുധനാഴ്ച അന്തിമ ലിസ്റ്റ് തയാറാകും.ഇവർക്കെല്ലാം ആയിരം രൂപ വീതം നൽകിക്കഴിഞ്ഞാൽ കൂടുതൽ ധനസഹായം തുടർന്ന് നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ജീവനക്കാരുടെ ശന്പളത്തിൽനിന്ന് മാറ്റിയ 500 കോടി രൂപയുണ്ട്. അടുത്ത മാസം മറ്റൊരു 500 കോടി കൂടി ലഭിക്കും. ജനങ്ങളെ സഹായിക്കുകയാണ് സർക്കാരിന്‍റെ നയം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികൾ ഉൗർജിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.