കൊച്ചി: പ്രവാസികളുടെ ക്വാറന്റൈനിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം. മടങ്ങിയെത്തുന്ന പ്രവാസികളെ 14 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കണമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് ദിവസം നിരീക്ഷണം മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രത്തിന്റെ നിലപാട്.
മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാക്കില്ലെന്നും കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് പ്രവാസികളെ ഏഴ് ദിവസം മാത്രം സര്‍ക്കാരിന്റെ കോവിഡ് കേന്ദ്രങ്ങളില്‍ ക്വാറന്റൈന് ചെയ്തശേഷം രോഗ ബാധയില്ലെങ്കില്‍ വീട്ടിലേക്ക് വിടാനായിരുന്നു കേരളത്തിന്റെ തീരുമാനം.
ഗര്‍ഭിണികളേയും വയോധികരേയും കുട്ടികളേയും വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തിയാല്‍ വീട്ടിലേക്ക് വിടാനുമാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
14 ദിവസത്തെ നിരീക്ഷണം നിർബന്ധം; ഹൈക്കോടതിയിൽ കേന്ദ്രം
11:42 AM May 15, 2020 | Deepika.com