തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് പഞ്ചാബിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം. കാത്തിരിപ്പിനൊടുവിൽ പഞ്ചാബിൽനിന്നുള്ള ട്രെയിൻ സർവീസിന് കേരളം അനുമതി നൽകി. നാട്ടിലെത്താൻ 1,005 മലയാളികളാണ് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. ജലന്ധറിൽനിന്ന് ബംഗളൂരുവഴി എറണാകുളത്തേക്ക് ആയിരിക്കും സർവീസ്.
മലയാളികളെ നാട്ടിലെത്തിക്കാമെന്നുള്ള പഞ്ചാബ് സര്‍ക്കാർ അറിയിച്ചിരുന്നെങ്കിലും കേരളം മറുപടി നൽകിയിരുന്നില്ല. പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള സന്നദ്ധത അറിയിച്ച് പഞ്ചാബ് സര്‍ക്കാര്‍ മൂന്നു കത്തുകള്‍ നല്‍കിയെങ്കിലും കേരളം പ്രതികരിച്ചില്ല. പഞ്ചാബ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര് വെങ്കിട്ടരത്നം കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് അയച്ചിരുന്നു.
കേരളത്തില്‍നിന്നും കര്ണാടകത്തില്നിന്നുമുള്ളവരെ ഒരേ തീവണ്ടിയില്‍ തിരിച്ചെത്തിക്കാനായി ബംഗളൂരു വഴി കൊച്ചിയിലേക്ക് തീവണ്ടി ഓടിക്കാമെന്നാണ് പഞ്ചാണ് അറിയിച്ചത്. മേയ് അഞ്ചിനും ഏഴിനുമായി ഇത്തരത്തില്‍ മൂന്ന് കത്തുകളാണ് പഞ്ചാബ് അയച്ചത്.
പഞ്ചാബിലെ മലയാളികൾക്ക് ആശ്വാസം; ട്രെയിൻ സർവീസിന് കേരളത്തിന്റെ പച്ചക്കൊടി
06:26 AM May 15, 2020 | Deepika.com