തിരുവനന്തപുരം: വരും മാസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രളയം സംബന്ധിച്ച് മുന്നറിയിപ്പുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പെന്നും ഇത് സംസ്ഥാനത്തിന് ഗുരുതര വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഓഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് സംസ്ഥാനത്തിന് ഗുരുതര വെല്ലുവിളിയാണ്. ഇത് മുന്നിൽ കണ്ട് അടിയന്തര തയാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ഭീഷണിയുള്ളതിനാൽ വെള്ളപ്പൊക്ക കാലത്തെപോലെ ഒന്നിച്ചു പാർപ്പിക്കാനാവില്ല. നാലു തരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരും. പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും രോഗികൾക്കും പ്രത്യേക കെട്ടിടം. കോവിഡ് ലക്ഷണമുള്ളവർക്ക് പ്രത്യേക കെട്ടിടം, ക്വാറന്റൈനിലുള്ളവർക്ക് മറ്റൊരു കെട്ടിടം. 25000 കെട്ടിടങ്ങൾ ക്വാറന്റൈൻ ചെയ്യുന്നതിനായി കണ്ടെത്തി. രണ്ടര ലക്ഷം ശുചിമുറികൾ തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏത് മോശമായ സാഹചര്യത്തെയും നേരിടണം. നദികളിലും തോടുകളിലും ചാലുകളിലും എക്കലും മറ്റും നീക്കാൻ നടപടി ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഇത് പൂർത്തിയാക്കും. വലിയ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓഗസ്റ്റിൽ അതിവർഷമുണ്ടാകും, കോവിഡിനൊപ്പം പ്രളയവും; ഗുരുതര വെല്ലുവിളി
07:22 PM May 14, 2020 | Deepika.com