ജനപ്രതിനിധികളുടെ ക്വാറന്‍റൈന്‍; പ്രതികരിച്ച് യുഡിഎഫ് കൺവീനർ

12:39 PM May 14, 2020 | Deepika.com
പാലക്കാട്: വാളയാര്‍ അതിര്‍ത്തി സന്ദര്‍ശിച്ച യുഡിഎഫ് ജനപ്രതിനിധികൾ ക്വാറന്‍റൈനില്‍ പോകണമെന്ന ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശത്തോട് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ‌്നാന്‍. ക്വാറന്‍റൈനിലാക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ആരോഗ്യ വകുപ്പാണെന്നും എന്നാല്‍ അതിനു മുന്‍പേ തന്നെ മന്ത്രിയും ജനപ്രതിനിധികളും ഇക്കാര്യം തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെക്കുറിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്. പരിശോധന നടത്തിയതിന് ശേഷം തീരുമാനമെടുക്കണം. പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ പറയില്ല എന്നാല്‍ ഇത് വിവാദമാക്കിയെന്നും ബെന്നി ബെഹ‌്നാന്‍ കൂട്ടിച്ചേര്‍ത്തു.

ഷാഫി പറമ്പിലിനെ കോവിഡ് രോഗിയാക്കി വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. മന്ത്രിയും കുറച്ച് ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്കില്ലാത്ത എന്ത് പ്രത്യേകതയാണ് യുഡിഎഫ് ജനപ്രതിനിധികൾക്കുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസർ ഗൗരവമായി പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്നും ബെന്നി ബെഹ‌്നാന്‍ വ്യക്തമാക്കി.