കാബൂൾ പ്രസവാശുപത്രിയിലെ ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം 24 ആയി

10:21 PM May 13, 2020 | Deepika.com
കാബൂൾ: കാബൂളിൽ ഷിയാ മേഖലയിലെ പ്രസവാശുപത്രിക്കു നേരേ ഭീകരർ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. നവജാത ശിശുക്കളും അമ്മമാരും നഴ്സുമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. 16 പേർക്ക് പരിക്കേറ്റു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ആശുപത്രിക്കു നേരെ ആക്രമണം ഉണ്ടായതിന്‍റെ കാരണം അറിവായിട്ടില്ല. തങ്ങൾക്ക് ആക്രമണത്തിൽ ഒരുതരത്തിലുമുള്ള പങ്കില്ലെന്ന് താലിബാൻ അറിയിച്ചു.

പോലീസ് വേഷത്തിലെത്തിയ മൂന്നു ഭീകരർ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വെടിയുതിർക്കുകയായിരുന്നു. ഭീകരരും സൈനികരും തമ്മി ലുള്ള ഏറ്റുമുട്ടൽ ഏറെ സമയം ദീർഘിച്ചു. ഇതിനിടെ ശിശുക്കളും അമ്മമാരും സ്റ്റാഫും ഉൾപ്പെടെ ആശുപത്രിയിലുണ്ടായിരുന്ന നൂറിലധികം പേരെ സൈനികർ സുരക്ഷിതമായി ഒഴിപ്പിച്ചുമാറ്റി.

മൂന്നു ഭീകരരെയും സുരക്ഷാസേന വധിച്ചു. ജീവകാരുണ്യ സംഘടനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 100 കിടക്കകളുള്ള ദാഷ്റ്റ് ഇ ബർച്ചി ഹോസ്പി റ്റലിലാണ് ആക്രമണം ഉണ്ടായത്.