ടിഡിഎസ്, ടിസിഎസ് നിരക്കുകൾ കുറച്ചു; സാന്പത്തിക പാക്കേജ് പ്രഖ്യാപനങ്ങൾ

06:17 PM May 13, 2020 | Deepika.com
ന്യൂഡൽഹി: ചെറുകിട ഇടത്തരം മേഖലകളെ (എംഎസ്എംഇ) ഉണർത്താൻ സാന്പത്തിക പാക്കേജിൽ കൈയയച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. എംഎസ്എംഇകൾക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാവായ്പ നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതുൾപ്പെടെ നിരവധി ഇളവുകളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

സാന്പത്തിക പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങൾ:

• ചെറുകിട നാമമാത്ര വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ. നാലു വർഷം കാലാവധി. ഈട് ആവശ്യമില്ല. ഒരു വർഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം.

• നികുതി റിട്ടേണ്‍ സമർപ്പിക്കേണ്ട സമയപരിധി നീട്ടി. ജൂലൈ 31-നും ഒക്ടോബർ 31-നും സമർപ്പിക്കേണ്ട നികുതി റിട്ടേണ്‍ നവംബർ മുപ്പതിനകം സമർപ്പിച്ചാൽ മതി.

• മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ശേഷി വർധിപ്പിക്കാൻ 10,000 കോടിയുടെ സഹായം.

• ടാക്സ് ഓഡിറ്റിന് ഒക്ടോബർ 31 വരെ സാവകാശം.

• പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2,000 കോടി

• ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 ശതമാനം കുറച്ചു. 2021 മാർച്ച് 31 വരെ പ്രാബല്യം.

• 2020 മാർച്ച് 25 നോ അതിനു മുന്പോ കാലാവധി അവസാനിക്കേണ്ടിയിരുന്ന എല്ലാ റജിസ്റ്റേഡ് പദ്ധതികളുടെയും റജിസ്ട്രേഷനും പൂർത്തികരണ കാലാവധിയും ആറു മാസം നീട്ടി നൽകാൻ നിർദേശം നൽകും.

• സർക്കാർ കരാറുകൾ ആറു മാസം നീട്ടി നൽകും. ഭാഗികമായി പൂർത്തിയാക്കിയ കരാറുകളുടെ ബാങ്ക് ഗാരന്‍റി റിലീസ് ചെയ്യും.

• വൈദ്യുതി കന്പനികൾക്ക് 90,000 കോടി. കുടിശിക തീർക്കാൻ ഉൾപ്പെടെയാണ് ഈ തുക.

• ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്ക് 30,000 കോടി രൂപയുടെ സ്പെഷൽ ലിക്യുഡിറ്റി സ്കീം.

• ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്ക് 45,000 കോടി രൂപയുടെ പാർഷ്യൽ ക്രെഡിറ്റ് ഗ്യാരന്‍റി സ്കീം.

• സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ അനുവദിക്കില്ല.

• ഇപിഎഫ് വിഹിതം കേന്ദ്ര സർക്കാർ അടയ്ക്കുന്നത് തുടരും. 72.22 ലക്ഷം തൊഴിലാളികൾക്ക് നേട്ടം.

• 15,000 രൂപയിൽ താഴെ ശന്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇപിഎഫ് ഇളവ്.

• തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ മൂലധനം.

• ഉത്പാദനം, സേവനം എന്നിങ്ങനെ വ്യത്യസ്തമായി എംഎസ്എംഇകളെ കണക്കാക്കിയ രീതിയിൽ മാറ്റം. ഇനി മുതൽ ഉത്പാദനം, സേവനം എന്നീ രണ്ടു വിഭാഗങ്ങളെയും ഒന്നായിട്ടാകും കണക്കാക്കുക.

• പ്രാദേശിക ബ്രാൻഡുകൾക്ക് ആഗോളവിപണി കണ്ടെത്തും