സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളെ മടക്കിക്കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ്

07:24 PM Apr 24, 2020 | Deepika.com
ലക്നോ: ലോക്ക്ഡൗണിനെ തുടർ‌ന്ന് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ഉത്തർപ്രദേശിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളെ മടക്കിക്കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ക്ഡൗൺ അവലോകന യോഗത്തിലാണ് യുപി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളെ ഘട്ടംഘട്ടമായാണ് തിരികൊണ്ടുവരിക.

തൊഴിലാളികളെ മടിക്കൊണ്ടുവരാനുള്ള പദ്ധതി തയാറാക്കാനും ഇവരുടെ പട്ടിക തയാറാക്കാനും മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ 14 ദിവസം ക്വാറന്‍റൈനിൽ കഴിഞ്ഞ തൊഴിലാളികളെയാണ് മടക്കിക്കൊണ്ടുവരിക. ഇത്തരം തൊഴിലാളികളുടെ പട്ടിക തയാറാക്കാൻ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിർദേശിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു.

തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദശിച്ചു. അവരെ എങ്ങനെ സംസ്ഥാന അതിര്‍ത്തികളില്‍ എത്തിക്കുമെന്നും ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കുമെന്നും പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങൾ ശുചിത്വവല്‍ക്കരിക്കുന്നതിനെക്കുറിച്ചും ഭക്ഷണം എങ്ങനെ നല്‍കുമെന്നതിനെക്കുറിച്ചും പരിശോധിക്കേണ്ടതുണ്ടെന്നും അവാനിഷ് അവസ്തി കൂട്ടിച്ചേർത്തു.