മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ആൾക്കൂട്ടം രണ്ടു സന്യാസിമാരെയും ഡ്രൈവറെയും തല്ലിക്കൊന്ന സംഭവത്തിൽ രണ്ട് പ്രതികള്‍ ബിജെപിക്കാരാണെന്ന് കോണ്‍ഗ്രസ്. അവരെ പാർട്ടിയിൽനിന്നും പുറത്താക്കണമെന്നും സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സച്ചിന് സാവന്ത് ആവശ്യപ്പെട്ടു.
കേസിലെ പ്രതികളായ ഈശ്വര്‍ നികുലെ, ബാഹു സത്വേ എന്നിവർ ബിജെപി ഭാരവാഹികളാണ്. ദഹാനു മണ്ഡല് ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ ഈശ്വര്‍ നികുലെയെ പാർട്ടി ഭാരവാഹിയായി വിശേഷിപ്പിച്ചത് കാണാം. ബാഹു സത്വേ ബൂത്ത് തലത്തിലുള്ള ഭാരവാഹിയാണെന്നും സച്ചിന് സാവന്ത് പറഞ്ഞു.
മോഷ്ടാക്കളെന്നു സംശയിച്ചാണ് സന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം ഏപ്രിൽ 16നു തല്ലിക്കൊന്നത്. സംഭവത്തിൽ രണ്ടു പോലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പാൽഘർ സംഭവം വർഗീയവത്കരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. പാൽഘർ സം ഭവം വർഗീയവത്കരിക്കാനുള്ള ബിജെപി ശ്രമം ലജ്ജാകരമാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാല പറഞ്ഞു.
പാൽഘറിൽ സന്യാസിമാരെ തല്ലിക്കൊന്ന സംഭവം; രണ്ട് പ്രതികള്‍ ബിജെപിക്കാരാണെന്ന് കോണ്‍ഗ്രസ്
11:30 PM Apr 23, 2020 | Deepika.com