തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ സന്ദ൪ശക൪ക്കു പരിശോധന ഇല്ലാതെ പ്രവേശനമില്ല. സെക്രട്ടേറിയറ്റ് കവാടത്തിൽ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെയുള്ള എല്ലാവരുടെയും ശരീരോഷ്മാവ് ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചു പരിശോധിച്ച ശേഷമേ പ്രവേശിപ്പിക്കുകയുള്ളൂ.
ഇതിനായി സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ഇൻഫ്രാറെഡ് തെർമോ മീറ്റർ നൽകി. 37 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ളവരെ അകത്തു കയറ്റേണ്ടതില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ഉയർന്ന ശരീരോഷ്മാവുള്ളവരുടെ പേരും വിലാസവും രേഖപ്പെടുത്തി ആരോഗ്യ വകുപ്പിന്റെ ദിശ ഹെൽപ്ലൈനിൽ അറിയിക്കും. പ്രധാന കെട്ടിടങ്ങൾക്കൊപ്പം അനക്സ് മന്ദിരങ്ങളിലും നിയന്ത്രണവും പരിശോധനയുമുണ്ട്.
ജീവനക്കാർക്കു തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. ഔദ്യോഗിക ആവശ്യത്തിനു വരുന്ന സന്ദർശകർ അതുമായി ബന്ധപ്പെട്ട രേഖകൾ കൈയിൽ കരുതണം. അല്ലാത്തവർക്കു മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയുടെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ ശിപാർശയുണ്ടെങ്കിൽ മാത്രമാകും പ്രവേശനം.
കന്റോൺമെന്റ് ഗേറ്റിലൂടെ മാത്രമേ വാഹനങ്ങൾ കടത്തി വിടൂ. ആസാദ് ഗേറ്റിലൂടെ ജീവനക്കാർക്കു കയറാം. കന്റോൺമെന്റ് , ആസാദ് ഗേറ്റുകളിലൂടെ വാഹനങ്ങൾ പുറത്തു പോകണം.
സെക്രട്ടേറിയറ്റിൽ പരിശോധനയ്ക്കു ശേഷം മാത്രം സന്ദ൪ശക൪ക്കു പ്രവേശനം
09:04 PM Apr 23, 2020 | Deepika.com