തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദം തള്ളി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കെതിരായ നുണക്കഥകളുടെ തുടർച്ചയാണ് വിവാദമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഭാര്യയുടെ പേരിൽ അന്താരാഷ്ട്ര കമ്പനിയുണ്ടെന്ന് പ്രചരിപ്പിച്ചിട്ടില്ലെ. കമല ഇന്റർനാഷണൽ തന്റെ ഭാര്യയുടെ പേരുലുള്ളതാണെന്നായിരുന്നു പ്രചരണം.
മകൾ പഠിക്കാൻ പോയതും വിവാദമായിരുന്നു. മകന്റെ പഠനവും വിവാദമാക്കി. തന്റെ വീട് രമ്യഹർമ്യം ആണെന്ന് പ്രചരിപ്പിച്ചു. എന്തെല്ലാം കഥകളാണ് പ്രചരിച്ചത്. അക്കൂട്ടത്തിൽ പെടുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതിൽ അത്ഭുതമില്ല. അവർ തമ്മിൽ സാധാരണ കാണാറുണ്ട്. അതിലെന്താണ് പ്രത്യേകതയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഐടി സെക്രട്ടറി കാനത്തെ കണ്ടത് എന്തിനാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സ്പ്രിങ്ക്ളർ നുണക്കഥകളുടെ തുടർച്ച; അപവാദ പ്രചരണങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
07:16 PM Apr 23, 2020 | Deepika.com