ഏപ്രിൽ 15-നാണ് ഫൈസൽ ഈദിയുമായി ഇമ്രാൻ കൂടിക്കാഴ്ച നടത്തിയത്. പിന്നീട് രോഗലക്ഷണങ്ങളും പ്രകടിപ്പിച്ച ഇയാളുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കാരത്തിന് എത്തിക്കാൻ ഈദി ഫൗണ്ടേഷന്റെ ആംബുലൻസുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയാവാം ഫൈസൽ ഈദിക്ക് രോഗം പകർന്നതെന്നാണ് കരുതുന്നത്.
പാക്കിസ്ഥാനിൽ 10,076 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 212 പേർ മരിച്ചു. 2,156 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.