സ്പ്രിങ്ക്ളർ: ഹൈക്കോടതി നടപടി സ്വാഭാവികം, ആശങ്കയില്ലെന്നും മുഖ്യമന്ത്രി

07:43 PM Apr 22, 2020 | Deepika.com
തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദത്തിൽ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ നടപടി സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് മുഖ്യമന്ത്രി. കോടതിയുടെ മുന്നിലൊരു കേസ് വന്നു. ഹൈക്കോടതി അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്ക് പോകും. വസ്തുത മനസിലാക്കാനാണ്. അത് സാധാരണ നിലയിൽ ഏത് കോടതിയും ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് കുറച്ചുകാലമായി വിവാദങ്ങളില്ലാത്തതില്‍ ചിലര്‍ക്ക് വല്ലാത്ത വിഷമം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദം എങ്ങനെയെങ്കിലും പെരുപ്പിച്ച് കാണിക്കണമെന്ന് ചിന്തയിലാണ് ഒരു കൂട്ടർ. അതിന്‍റെ ഭാഗമായാണ് പിന്നെയും പിന്നെയും ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ നേതാവ് ഡി.രാജയുടെ പ്രതികരണത്തെ കുറിച്ചും ജനയുഗം ദിനപത്രത്തിന്‍റെ മുഖപ്രസംഗത്തെയും കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ടാവും. വിഷയവുമായി ബന്ധപ്പെട്ട് ചില വിശദീകരണങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ വേറെ വഴിക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നു കണ്ടപ്പോഴാണ് വിശദീകരണം നല്‍കുന്നത് നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മകളുടെ കമ്പനിയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് കഴിഞ്ഞതാണ്. ആരോപണം ഉന്നയിക്കുന്നവർ തെളിവുകൾ കൊണ്ടുവരട്ടെ. എന്തിന് പേടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള ആശങ്കയില്ലെന്നും അത് തന്നെയാണ് ജീവിതത്തിൽ ഇതേവരെ സ്വീകരിച്ചത്. അത് തന്നെയാണ് ഇനിയും തുടരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.