സോണിയയ്ക്കെതിരേ അധിക്ഷേപം: അർണബിനെതിരെ പ്രതിഷേധം; ട്രെൻഡിംഗ്

06:08 PM Apr 22, 2020 | Deepika.com
ന്യൂഡൽഹി: ചാനൽ ഷോയ്ക്കിടെ മതവിദ്വേഷം പ്രചരിപ്പിക്കുകയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തുകയും ചെയ്ത റിപ്പബ്ലിക് ചാനൽ മേധാവി അർണബ് ഗോസാമിക്കെതിരെ പ്രതിഷേധം. അർണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട ഹാഷ്ടാഗ് കാന്പയ്ൻ ട്രെൻഡിംഗിൽ ഒന്നാമതാണ്.

പാൽഘർ ആൾക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചക്കിടെയാണ് അർണബ് സോണിയാ ഗാന്ധിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയത്.

സോണിയ ഗാന്ധി ഇന്ത്യക്കാരിയല്ലെന്നും ഇറ്റലിയോടാണ് അവരുടെ കടപ്പാടെന്നുമുള്ള രീതിയിൽ പരാമർശം നടത്തിയ അർണബ്, സന്യാസിമാർക്കു പകരം ക്രിസ്ത്യൻ വൈദികരാണു കൊല്ലപ്പെട്ടിരുന്നതെങ്കിൽ അവർ നിശബ്ദയാകുമായിരുന്നോ എന്നും ചാനൽ ചർച്ചക്കിടെ ചോദിച്ചു. ഹിന്ദു സന്യാസിമാർ കൊല ചെയ്യപ്പെട്ടതിൽ സോണിയ മനസുകൊണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്നും ഒരു ഹിന്ദു സന്യാസി കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് സോണിയ ഇറ്റലിയിലേക്ക് റിപ്പോർട്ട് അയയ്ക്കുമെന്ന പരാമർശവും അർണബ് നടത്തി. കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ലെന്നും ഇറ്റലിയാണെന്നും അർണബ് ചർച്ചയിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച മുംബൈയിൽ അന്തർ സംസ്ഥാന തൊഴിലാളികൾ തങ്ങളെ സ്വന്തം നാടുകളിലേക്കു തിരികെ അയയ്ക്കണമെന്നാവശ്യപ്പെട്ട് തടിച്ചുകൂടിയ സംഭവത്തെ, മുംബൈയിലെ ജുമാ മസ്ജിദിനടുത്ത് ആളുകൾ കൂട്ടംകൂടിയിരിക്കുന്നുവെന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു അർണബ്.

പിന്നാലെ അർണബ് ഗോസ്വാമിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. അർണബ് എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഇയാൾ മാധ്യമപ്രവർത്തകർക്കുതന്നെ അപമാനമാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. മാധ്യമ മേഖലയിൽ നിന്നുതന്നെ അർണബിനെതിരെ രൂക്ഷ വിമർശനമുയരുന്നുണ്ട്.