പാൽഘർ ആൾക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചക്കിടെയാണ് അർണബ് സോണിയാ ഗാന്ധിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയത്.
സോണിയ ഗാന്ധി ഇന്ത്യക്കാരിയല്ലെന്നും ഇറ്റലിയോടാണ് അവരുടെ കടപ്പാടെന്നുമുള്ള രീതിയിൽ പരാമർശം നടത്തിയ അർണബ്, സന്യാസിമാർക്കു പകരം ക്രിസ്ത്യൻ വൈദികരാണു കൊല്ലപ്പെട്ടിരുന്നതെങ്കിൽ അവർ നിശബ്ദയാകുമായിരുന്നോ എന്നും ചാനൽ ചർച്ചക്കിടെ ചോദിച്ചു.
കഴിഞ്ഞയാഴ്ച മുംബൈയിൽ അന്തർ സംസ്ഥാന തൊഴിലാളികൾ തങ്ങളെ സ്വന്തം നാടുകളിലേക്കു തിരികെ അയയ്ക്കണമെന്നാവശ്യപ്പെട്ട് തടിച്ചുകൂടിയ സംഭവത്തെ, മുംബൈയിലെ ജുമാ മസ്ജിദിനടുത്ത് ആളുകൾ കൂട്ടംകൂടിയിരിക്കുന്നുവെന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു അർണബ്.
പിന്നാലെ അർണബ് ഗോസ്വാമിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്ഗ്രസ് രംഗത്തെത്തി. അർണബ് എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഇയാൾ മാധ്യമപ്രവർത്തകർക്കുതന്നെ അപമാനമാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. മാധ്യമ മേഖലയിൽ നിന്നുതന്നെ അർണബിനെതിരെ രൂക്ഷ വിമർശനമുയരുന്നുണ്ട്.