കേന്ദ്ര സർക്കാരിന്റെ കൈവശം അധികമുള്ള ധാന്യം ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസർ നിർമിക്കാൻ പെട്രോളിയം മന്ത്രാലയം തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. ഹാൻഡ് സാനിറ്റൈസർ നിർമാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ എഥനോൾ നിർമിക്കുന്നതിനായാണ് എഫ്സിഐ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന അധികധാന്യം ഉപയോഗിക്കുക.
പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ ബയോഫ്യൂവൽ കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണു തീരുമാനം കൈക്കൊണ്ടതെന്ന് ബയോഫ്യൂവൽ സംബന്ധിച്ച ദേശീയനയം ചൂണ്ടിക്കാട്ടി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് നിരവധി ആളുകൾ പട്ടിണിയിൽ വീർപ്പുമുട്ടുന്പോഴാണ് സർക്കാർ തീരുമാനം കൈക്കൊള്ളുന്നത്. ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ഡൽഹിയിൽതന്നെ നിരവധിപേർ പട്ടിണിയിലാണ്. അരിയും ഗോതന്പും ഉൾപ്പെടെ രാജ്യത്ത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പക്കൽ 58.59 മില്ല്യണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്കുകൾ.