പത്തൊൻപതാം പരിശോധനാ ഫലവും പോസിറ്റീവ്; 42 ദിവസം കഴിഞ്ഞിട്ടും രോഗം ഭേദമാകാതെ വീട്ടമ്മ

05:14 PM Apr 21, 2020 | Deepika.com
പത്തനംതിട്ട: കോവിഡ് ബാധിച്ച് 42 ദിവസം ചികിത്സയിൽ കഴിഞ്ഞിട്ടും രോഗം ഭേദമാകാതെ വീട്ടമ്മ. ഇവരുടെ 19 ാം പരിശോധനാ ഫലവും പോസിറ്റീവായി. റാന്നി ചെറുകുളഞ്ഞി സ്വദേശിനിയായ വീട്ടമ്മയാണ് ഒരു മാസം കഴിഞ്ഞിട്ടും രോഗം ഭേദമാകാതെ ആശുപത്രിയിൽ കഴിയുന്നത്. ഇവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഇവർക്കൊപ്പം രോഗം ബാധിച്ച മകൾ രോഗം ഭേദമായി നാല് ദിവസം മുൻപ് വീട്ടിലേക്കു മടങ്ങിയിരുന്നു. ഇറ്റലിയിൽനിന്നെത്തിയ കുടുംബത്തിൽ‌നിന്നാണ് ഇവർ‌ക്ക് രോഗം പിടിപെട്ടത്. ഇറ്റലി കുടുംബവും ഇവരിൽ നിന്നു കോവിഡ് ബാധിച്ച മറ്റെല്ലാവരും രോഗം ഭേദമായി വീട്ടിൽ തിരിച്ചെത്തി.

കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഇവർക്കു രോഗം ഭേദമാകാത്തതു ആരോഗ്യവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. രോഗിക്ക് ഇപ്പോൾ കാര്യമായ രോഗ ലക്ഷണങ്ങളില്ല. ഇവരിൽ നിന്ന് രോഗം പകരാനും സാധ്യതയില്ല. ഇവരുടെ ചികിൽസ സംബന്ധിച്ചു കഴിഞ്ഞ ദിവസം ജില്ലാ ആരോഗ്യ ബോർഡ് യോഗം ചേർന്നു വിശദമായ ചർച്ച നടത്തിയിരുന്നു.

മരുന്നിന്‍റെ പുതിയ ഡോസ് അവർക്ക് വീണ്ടും നൽകി. ഇതിന്‍റെ ഫലം വരാൻ കാത്തിരിക്കുകയാണ് ഡോക്ടർമാർ. ഇതിലും ഫലം നെഗറ്റീവായില്ലെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാനാണ് ആലോചിക്കുന്നത്.