പ്രവാസികളെ തിരിച്ചുകൊണ്ടുവരണമെന്ന് സർക്കാരിനോട് പറയാൻ കഴിയില്ല: സുപ്രീംകോടതി

04:20 PM Apr 21, 2020 | Deepika.com
ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരണമെന്ന് സർക്കാരിനോട് ഇപ്പോൾ പറയാനാകില്ലെന്ന് സുപ്രീംകോടതി. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് സർക്കാർ തന്നെ മാർഗരേഖയുണ്ടാക്കും. ഇത്തരം വിഷയങ്ങളിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹ‍ർജികള്‍ കോടതി പരിഗണിച്ചു. മാൾഡോവയിൽ കുടുങ്ങിയ 450ലേറെ മലയാളി വിദ്യാർഥികളെ മടക്കിക്കൊണ്ട് വരണമെന്ന ഹർജിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് നിർദേശം നൽകാനാകില്ലെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനാവശ്യമായ ആവശ്യമായ നിര്‍ദേശം എംബസിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.