നരോത്തം മിശ്ര, തുളസിറാം സിലാവത്ത്, ഗോവിന്ദ് സിങ് രജ്പുത്, മീണ സിംഗ്, കമൽ പട്ടേൽ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗവർണർ ലാൽജി ടണ്ഠൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ് മീണ സിംഗ്. ഗോവിന്ദ് സിംഗ്, തുളസിറാം എന്നിവർ സിന്ധ്യയുടെ ക്യാമ്പിൽ നിന്നുള്ളവരാണ്.
കോൺഗ്രസ് നേതാവായിരുന്ന ജോതിരാദിത്യ സിന്ധ്യയും 22 എംഎൽഎമാരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് കമൽനാഥ് സർക്കാർ നിലംപതിച്ചത്. ഇതേത്തുടർന്നു മാർച്ച് 23നാണ് ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ സിംഗ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തൊട്ടുപിന്നാലെ 24 മുതൽ കേന്ദ്രസർക്കാർ ലോക്ക്ഡൗണും പ്രഖ്യാപിച്ചിരുന്നു.
ആയിരത്തിലേറെ കോവിഡ് രോഗികൾ ഉള്ള മധ്യപ്രദേശിൽ മന്ത്രിസഭാ വികസനം വൈകുന്നതിനെതിരെ കോൺഗ്രസ് അടക്കം വിമർശം ഉന്നയിച്ചിരുന്നു. ഈ വർഷം പകുതിയോടെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രണ്ടാംഘട്ട മന്ത്രിസഭ വികസനം നടക്കുമെന്നാണ് കരുതുന്നത്.