സ്പ്രിങ്ക്ളർ: മുഖ്യമന്ത്രിക്ക് കള്ളം കൈയോടെ പിടിച്ചതിന്‍റെ ജാള്യമെന്ന് ചെന്നിത്തല

01:41 PM Apr 21, 2020 | Deepika.com
തിരുവനന്തപുരം: ‌സ്പ്രിങ്ക്ളറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളം കൈയ്യോടെ പിടിച്ചു. അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയാണ്.

താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കാനും മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് കള്ളം പിടിച്ചതിന്‍റെ ജാള്യമാണ്. എല്ലാ ആരോപണങ്ങളും വസ്തുതയുടെ പിൻബലത്തിലാണ്. മന്ത്രിസഭ അറിഞ്ഞില്ലെന്നത് ഗുരുതര വീഴ്ചയാണ്.

ഐടി സെക്രട്ടറി പറയുന്നത് ഹൂസ്റ്റണില്‍ അടക്കം വച്ച് രണ്ട് വര്‍ഷമായി കമ്പനിയുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ്. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി വിദേശ സന്ദര്‍ശനവേളയില്‍ സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ടിരുന്നോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കരാറുമായി ബന്ധപ്പെട്ട് താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സുതാര്യമായ കരാറാണെങ്കില്‍ എന്തുകൊണ്ട് ജനങ്ങളോട് പറഞ്ഞില്ലെന്നും ചെന്നിത്തല ചോദിച്ചു.

രാജസ്ഥാനിൽ ഡാറ്റ നോക്കുന്നത് ഇന്ത്യൻ സ്റ്റാർട്ട് അപ് കമ്പനിയാണ്. സേവനം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.