ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15,000 കവിഞ്ഞു. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 15,723 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 521 ആളുകൾ രാജ്യത്ത് മരിച്ചുകഴിഞ്ഞു. 15,723 രോഗികളിൽ 2466 പേർ രോഗമുക്തി നേടി. 12,736 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
3648 പേർക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കണക്കിൽ മുന്നിൽനിൽക്കുന്നത്. 211 പേർ ഇവിടെ കോവിഡിനെ തുടർന്നു മരിച്ചു. ഡൽഹി (1893), മധ്യപ്രദേശ് (1402), ഗുജറാത്ത് (1376), തമിഴ്നാട് (1372), രാജസ്ഥാൻ (1351) എന്നിവയാണ് ആയിരത്തിനുമേൽ രോഗികളുള്ള മറ്റു സംസ്ഥാനങ്ങൾ.
ഉത്തർപ്രദേശിൽ 974 കോവിഡ് രോഗികളാണുള്ളത്. തെലങ്കാനയിൽ 809 പേർക്കും ആന്ധ്രാപ്രദേശിൽ 603 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 399 രോഗികളുള്ള കേരളം പട്ടികയിൽ പത്താം സ്ഥാനത്താണ്. ഇവിടെ രണ്ടു രോഗികൾ മാത്രമാണു മരിച്ചിരിക്കുന്നത്. 384 രോഗികളുമായി തൊട്ടുപിന്നിലുള്ള കർണാടകയിൽ 14 പേർ കോവിഡ് ബാധിച്ച് മരിച്ചുകഴിഞ്ഞു.
ഇന്ത്യയിലെ 15,000 കോവിഡ് രോഗികളിൽ 500 പേർ മരിച്ചു; കണക്കുകളിൽ ആശങ്ക
09:41 AM Apr 19, 2020 | Deepika.com