തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ 1,797 കിലോ ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചു. വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ 1,709 കിലോ മത്സ്യവും ശനിയാഴ്ച 88 കിലോ മത്സ്യവുമാണ് പിടിച്ചെടുത്തതെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.
ലോക്ക്ഡൗണ്‍ തീരുന്നതുവരെ ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷ, പോലീസ്, റവന്യൂ, ഫുഡ് സേഫ്റ്റി, ഫിഷറീസ് എന്നി വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ രണ്ടാഴ്ച നടന്ന പരിശോധനകളില്‍ 1,15,516 കിലോ ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്.
ഓപ്പറേഷന് സാഗര്‍ റാണി: 1,797 കിലോ കേടായ മത്സ്യം പിടികൂടി
07:52 PM Apr 18, 2020 | Deepika.com