തിരുവനന്തപുരം: പൊതു സ്ഥലത്തെ മലമൂത്ര വിസർജ്ജനം അടക്കം നിര്‍വചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് പിഴ ശിക്ഷ നിശ്ചയിച്ചു കേരള പോലീസ് ആക്ട് ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. പോലീസ് ആക്ട് രൂപീകരിച്ച ശേഷം നിര്‍വചിച്ചിട്ടില്ലാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് പോലീസിന് ഈടാക്കാവുന്ന പിഴയാണു നിശ്ചയിച്ചത്.
കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ചു 500 മുതല്‍ 5,000 രൂപ വരെയാണു പിഴ ഈടാക്കുക. കോമ്പണ്ടിംഗ് ഫീസ് 1000 രൂപ വരെയുള്ള പിഴ സ്റ്റേഷന് ഹൗസ് ഓഫിസര്‍ അല്ലെങ്കില്‍ എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനു മുകളില്‍ 5,000 രൂപ വരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഈടാക്കി കേസ് രാജിയാക്കാം. അടുത്തിടെ കൊണ്ടുവന്ന എപ്പിഡമിക് ഡീസീസ് ഓര്‍ഡിനന്‍സിന്റെ കൂടി അടിസ്ഥാനത്തിലാണ് ചട്ടഭേദഗതി.
സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായ സാഹചര്യത്തിലാണ് നിര്‍വചിക്കാത്ത കുറ്റകൃത്യങ്ങള്‍ക്കും പിഴ നിശ്ചയിച്ചു പോലീസിനു കൂടുതല്‍ പിഴ ഈടാക്കാന്‍ അവസരം ഒരുക്കുന്നത്. കുറ്റാരോപിതനു നോട്ടീസ് നൽകി വേണം പിഴ ഈടാക്കാൻ.
പൊതുസ്ഥലത്തു മറ്റുള്ളവര്‍ക്കു ശല്യമുണ്ടാക്കു വിധത്തില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയാല്‍ 500 രൂപ പിഴ ഈടാക്കാം. പൊതുസ്ഥലത്ത് ഏതെങ്കിലും പൊതുവായതോ സ്വകാര്യമായതോ ആയ ക്യൂ തെറ്റിച്ചാലും സ്റ്റേഷന് ഹൗസ് ഓഫിസ൪ക്ക് 500 രൂപ പിഴ ഈടാക്കാം. ബോധപൂര്‍വം പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ അവശ്യ സര്‍വീസുകളെ വഴി തെറ്റിക്കുകയോ വ്യാജ സന്ദേശം നല്‍കുകയോ ചെയ്താല്‍ 5,000 രൂപയാണ് പിഴ.
ധനസ്ഥിതി മോശം; പിഴയിലൂടെ പിഴിയാൻ പോലീസ്
07:22 PM Apr 18, 2020 | Deepika.com