കോവിഡ്: സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക് 70,000ലേറൈ രൂപ നൽകുമെന്ന് ജപ്പാൻ

07:17 AM Apr 18, 2020 | Deepika.com
ടോക്കിയോ: കോവിഡ് വ്യാപനത്തേത്തുടർന്ന് രാജ്യത്തുണ്ടായ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ പൗരന്മാർക്ക് 70,000-ലേറെ രൂപ നൽകുമെന്ന് ജപ്പാൻ. പ്രധാനമന്ത്രി ഷിൻസോ ആബെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സാന്പത്തിക സഹായം ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധേയേത്തുടർന്ന് ജപ്പാനും വൻ സാന്പത്തിക പ്രതസന്ധിയെയാണ് നേരിടുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

വൈറസ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തെ വിവിധയിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് ആറിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തരാവസ്ഥയിൽ മാറ്റം വേണോ എന്ന് തീരുമാനിക്കുമെന്നാണ് വിവരം.

കോവിഡ് വ്യാപനത്തിൽ സാന്പത്തികം രംഗത്ത് തിരിച്ചടികൾ നേരിട്ട പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സാന്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു.