സ്പ്രിങ്ക്ളർ ഹൈക്കോടതിയിൽ; കേന്ദ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹർജി

05:33 PM Apr 17, 2020 | Deepika.com
കൊച്ചി: കോവിഡ് - 19 ബാധിതരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറുമായി സംസ്ഥാന സർക്കാർ കരാർ‌ ഉണ്ടാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർ‌‌ജി. വിഷയത്തിൽ കേന്ദ്ര അന്വേഷണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബാലു ഗോപാലകൃഷ്ണൻ‌ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി കോടതി ശനിയാഴ്ച പരിഗണിക്കും.

സ്പ്രിങ്ക്ളര്‍ ഇടപാടിൽ ക്രമക്കേടുകൾ ഉണ്ടെന്നും വിഷയത്തിൽ കോടതി അ‌ടിയന്തരമായി ഇടപെടണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം. കേസിൽ തീരുമാനം ഉണ്ടാകുന്നതു വരെ സ്പ്രിങ്ക്ളറിൽ വിവരങ്ങൾ ശേഖരിക്കുന്നത് നിർത്തിവയ്ക്കാൻ ഇടക്കാല ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപാടിനെതിരേ പരസ്യ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിവരശേഖരണത്തിലൂടെ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളർ 200 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

സ്പ്രിങ്ക്ളറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്ക ണമെന്നാവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം ഗവർണർക്ക് നിവേദനം നൽ‌കിയിരുന്നു. പാർട്ടി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ഗവ ർണർക്ക് നിവേദനം നൽകിയത്. കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറിയ സർക്കാർ നടപ ടിയാണ് വിവാദത്തിലായത്.