എല്ലാ ആയുര്‍വേദ ആശുപത്രികളിലും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍

05:16 PM Apr 17, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പിന്‍റെ കീഴില്‍ രൂപീകരിച്ച സംസ്ഥാന ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍്‌സ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാർ, എന്‍എച്ച്എം ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ആശുപത്രികളും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അതാത് പ്രദേശത്തെ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ആയുര്‍വേദ ഔഷധങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണ് ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി ഉദേശിക്കുന്നത്.

ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെയും കീഴിലുള്ള സര്‍ക്കാര്‍ സ്വകാര്യ ആയുര്‍വേദ കോളേജുകൾ, മറ്റ് ആശുപത്രികള്‍ എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ആയുര്‍രക്ഷാ ക്ലിനിക്ക് പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അറുപത് വയസിന് മുകളിലുള്ള വയോജനങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ പിന്തുണ നല്‍കുന്നതിനുവേണ്ടി 'സുഖായുഷ്യം' എന്ന പേരില്‍ പ്രത്യേക വൃദ്ധജനാരോഗ്യ സംരക്ഷണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് തുടര്‍ചികിത്സ ബുദ്ധിമുട്ടായിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിന് ഓണ്‍ കോള്‍ ഒപി സംവിധാനം നിരാമയ എന്ന പേരില്‍ ആരംഭിക്കുന്നതാണ്. രോഗികള്‍ക്ക് സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷനും ക്വാറന്‍റൈൻ/ഐസലേഷന്‍ രോഗികള്‍ക്ക് കൗണ്‍സലിംഗ് സൗകര്യങ്ങളും പൊതുവായ വൈദ്യോപദേശങ്ങളും നിരാമയ ഓണ്‍ കോള്‍ ഒപി സംവിധാനം വഴി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.