വിരമിക്കാനിരിക്കെ ജേക്കബ് തോമസിനെതിരെ വീണ്ടും കേസ്; ക്രൈംബ്രാഞ്ചിന് അനുമതി നൽകി സർക്കാർ

05:07 PM Apr 17, 2020 | Deepika.com
തിരുവനന്തപുരം: അനനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി. അടുത്ത മാസം 30 ന് സർവീസിൽനിന്നും വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണം.

തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യാനുള്ള കളമൊരുങ്ങും. നിലവിൽ മെ‍‍‌റ്റൽ ഇന്‍ട്രസ്ട്രീസ് എംഡിയാണ് ജേക്കബ് തോമസ്.

കണ്ണൂര്‍ സ്വദേശിയുടെ പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ബിനാമി പേരില്‍ തമിഴ്‌നാട്ടില്‍ ഭൂമി വാങ്ങിക്കൂട്ടി എന്നാണ് കേസ്. ഇതേപരാതിയില്‍ നേരത്തെ, ജേക്കബ് തോമസിന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.