വിജലൻസ് കേസ് രാഷ്ട്രീയ പ്രേരിതം: കെ.എം ഷാജി

04:43 PM Apr 17, 2020 | Deepika.com
കണ്ണൂർ: തനിക്കെതിരായ വിജലൻസ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.എം ഷാജി എംഎൽഎ. പിണറായി വിജയന്‍റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ പ്രതികാരമാണ് വിജിലന്‍സ് അന്വേണം. തന്നെ തേടി ഇന്നോവ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ലല്ലോ- ഷാജി പരിഹസിച്ചു.

ഒരുതരത്തിലും നിലനില്‍ക്കാത്ത, സത്യത്തിന്‍റെ നേരിയ അംശം പോലുമില്ലാത്ത കേസാണിതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പ്ലസ്ടു അനുവദിക്കാനുള്ള അവകാശമില്ല. ഒരു ബാച്ചും അനുവദിക്കാനാകില്ല. താന്‍ ഒരു എംഎല്‍എയാണ്. കോഴ്‌സ് അനുവദിക്കേണ്ടത് മന്ത്രിയാണ്. ഇപ്പോള്‍ ഇത്തരത്തിൽ കേസു എടുക്കാനിടയാക്കിയത് മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടാണെന്നും ഷാജി പറഞ്ഞു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു വ്യത്യാസവും പിണറായിക്കില്ല. എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയെന്നതാണ് രണ്ടുകൂട്ടരുടെയും പരിപാടി. ഇവിടെ ആളുമാറി പോയി. ഇത് കേരളമാണ്. നൂറ് കേസെടുത്താലും നാവടക്കി വീട്ടിലിരിക്കുമെന്നത് തെറ്റിദ്ധാരണയാണ്. കോടികള്‍ ചെലവഴിച്ച് ഉണ്ടാക്കുന്ന ബിംബത്തെയല്ലേ രണ്ട് ദിവസം കൊണ്ട് തകര്‍ക്കുന്നത്. സ്വഭാവികമായും അതിന്‍റെ പ്രതികരണം ഉണ്ടാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.