കേരളത്തിന് എന്തൊക്കെ ഇളവുകൾ? ഇന്നറിയാം...

06:51 AM Apr 16, 2020 | Deepika.com
തിരുവനന്തപുരം: രാജ്യത്ത് അടച്ചിടൽ മേയ് മൂന്നുവരെ നീട്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മാർഗനിർദേശങ്ങളിൽനിന്ന് കേരളത്തിന് എന്തൊക്കെ ഇളവുകൾ ലഭിക്കുമെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് വിവരം. ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

തത്കാലം കൂടുതൽ ഇളവുകളൊന്നും കിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഗതാഗതത്തിലും മദ്യ വിൽപ്പനയിലുമുള്ള നിയന്ത്രണങ്ങളൊന്നും നീക്കില്ലെന്നാണ് റിപ്പോർട്ട്. കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളായ കശുവണ്ടി, കൈത്തറി, ബീഡി എന്നീ മേഖലകൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ തീരുമാനിക്കും.

നേരത്തെ, 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് അഞ്ചിൽ താഴെ മേഖലകൾക്ക് സംസ്ഥാന സർക്കാർ നേരിയ ഇളവുകൾ നൽകിയിരുന്നു. 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കാറായ ഘട്ടത്തിലായിരുന്നു അത്. വർക് ഷോപ്പുകൾ, സ്പെയർപാർട്സ് കടകൾ, വീടുകളിൽ ചെന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കുന്നവർ, ബുക്ക് സ്റ്റാളുകൾ തുടങ്ങിയവയൊക്കെയായിരുന്നു അത്.