എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യമെന്ന് മുഖ്യമന്ത്രി; ഇന്ത്യയിൽ ആദ്യം

07:24 PM Apr 15, 2020 | Deepika.com
തിരുവനന്തപുരം: കോവിഡ് തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കാൻസർ രോഗികൾക്ക് പ്രതിരോധശേഷി കുറവായിരിക്കും എന്നതിനാൽ അവർക്ക് ദീർഘദൂരം യാത്രചെയ്ത് ചികിത്സയ്ക്ക് പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യം ഒരുക്കുന്നത്. 21 കേന്ദ്രങ്ങളിലാണ് കാൻസർ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതെന്നും ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ റീജണൽ കാൻസർ സെന്‍ററു (ആർസിസി) മായി ചേർന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെന്നും മറ്റു റീജണൽ കാൻസർ സെന്‍ററുകളുമായി സഹകരിച്ച് കാൻസർ ചികിത്സാ സൗകര്യം വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.