കൊറോണ കാലത്തെ വർഗീയത; ഗുജറാത്ത് ആശുപത്രിയിൽ ഹിന്ദു, മുസ്‌ലിം വാർഡുകൾ

01:42 PM Apr 15, 2020 | Deepika.com
അഹമ്മദാബാദ്: കോവിഡ് ബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും പാര്‍പ്പിച്ചിരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ തരംതിരിച്ചിരിക്കുന്നു.

ആശുപത്രിയില്‍ ഹിന്ദു, മുസ്‌ലിം എന്നീ പേരുകളിലായി വാര്‍ഡുകള്‍ തിരിച്ചിരിക്കുന്നുവെന്ന് ദ് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന് മെഡിക്കല്‍ സുപ്രണ്ടന്‍റ് ഡോ. ഗുണ്‍വന്ത് എച്ച്. റത്തോഡ് പറഞ്ഞു.

എന്നാല്‍ ഇയാളുടെ വാദം ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായി നിതിന്‍ പട്ടേല്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

സാധാരണ ആശുപത്രികളില്‍ സ്ത്രീ, പുരുഷന്‍ എന്നിങ്ങനെയാണ് വാര്‍ഡുകള്‍ തരംതിരിക്കുന്നത്. എന്നാല്‍ ഇവിടെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകൾക്കുമായി പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗുണ്‍വന്ത് പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയിലുള്ള 186 പേരില്‍ 150 പേരും കോവിഡ് ബാധിച്ചവരാണ്. ഇവരില്‍ 40 പേരും മുസ്‌ലിംകൾ ആണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.