നേരത്തെ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ കാര്യമായ മാറ്റമില്ലാതെയാണ് പുതിയ മാര്‍ഗരേഖ തയാറാക്കിയത്.
തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്കിയിട്ടുള്ളവ
• ദിവസവേതനക്കാർക്കും കൂലിപ്പണിക്കാർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കൃഷിയും കാർഷിക അനുബന്ധ പ്രവർത്തനങ്ങളും പൂർണമായും പുനരാരംഭിക്കും. കർശനമായ സാമൂഹിക അകലം പാലിച്ച് ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളും അനുവദിക്കും.
• അവശ്യസാധനങ്ങളുടെ അന്തർ സംസ്ഥാന ഗതാഗതം അനുവദിക്കും. ഹൈവേ ഡബ്ബകൾ, ട്രക്ക് റിപ്പയർ ഷോപ്പുകൾ, സർക്കാർ പ്രവർത്തനങ്ങൾക്കുള്ള കോൾ സെന്ററുകൾ എന്നിവ ഏപ്രിൽ 20 മുതൽ തുറക്കാനാകും. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണ യൂണിറ്റുകൾക്കും തുറന്നു പ്രവർത്തിക്കാം.
• ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ ഉൾപ്പെടെ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ, റോഡുകൾ, ജലസേചന പദ്ധതികൾ, കെട്ടിടങ്ങൾ, ഗ്രാമീണ മേഖലയിലെ വ്യാവസായിക പദ്ധതികൾ എന്നിവയുടെ നിർമാണം, ഗ്രാമീണ പൊതു സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവയും അനുവദിച്ചു.
• പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, ട്രഷറി പേയ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അഡ്വൈസേഴ്സ് ആന്‍ഡ് ഫീല്‍ഡ് ഓഫീസേഴ്സ്.
• പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകള്‍
• പോസ്റ്റ് ഓഫീസുകള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍ക്കും അതോറിറ്റിക്കും
• പ്രിന്റ്, ഇലക്ട്രോണിക് മീഡിയക്ക് നല്‍കിയിരുന്ന ഇളവുകള്‍ തുടരും
• റേഷന്‍, പച്ചക്കറി, പഴം, പാല്, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം
• സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ചില ഫാക്ടറികള്‍ തുറക്കാം. പാക്കേജ്ഡ് ഫുഡ് വ്യവസായം. കീടനാശിനി, വിത്ത് എ്ന്നിവയുമായി ബ ന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് ഇളവുണ്ട്.
• തേയിലത്തോട്ടം തുറക്കാം. എന്നാല്‍ അമ്പത് ശതമാനം തൊഴിലാളികള്‍ മാത്രം
• അവശ്യസാധനങ്ങളുടെ ചരക്ക് അനുവദിക്കും. റെയില്‍വേ മുഖേനയുള്ള ചരക്ക് നീക്കം, സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം, കൃഷിയുമായി ബന്ധപ്പെട്ട ചരക്ക് നീക്കം.
• ഐടി സ്ഥാപനങ്ങൾ 50% ജീവനക്കാരുമായി തുറക്കാം. കേന്ദ്ര സർക്കാർ ഓഫിസുകളിൽ 33% ജീവനക്കാരെ അനുവദിക്കും.
• ആംബുലൻസുകൾ, കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ സംസ്ഥാനന്തര യാത്ര അനുവദിക്കും.
• സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ നടത്താം.
• കോഴി, മത്സ്യ, ക്ഷീര കർഷകർക്കും ജീവനക്കാർക്കും യാത്രാനുമതി.
• പൊതുഗതാഗതത്തിന് ഇളവുകള്‍ ഇല്ല. സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക ഇളവുകള്‍ നല്‍കരുതെന്നും കേന്ദ്രം കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.