എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും; ഐപിഎലും നടക്കില്ല

10:47 AM Apr 15, 2020 | Deepika.com
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് മൂന്നു വരെ അടഞ്ഞുതന്നെ കിടക്കും. കേന്ദ്രം പുറത്തിറക്കിയ പുതുക്കിയ മാർഗ നിർദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കണമെന്ന് പറയുന്നു.

ആരാധനാലയങ്ങൾക്കും നേരത്തെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയില്ല. ആരാധനാലയങ്ങളിലെ എല്ലാ പൊതുചടങ്ങുകളും ഉപേക്ഷിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.

സംസ്കാര ചടങ്ങുകളിൽ പരമാവധി 20 ആളുകളെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളുവെന്നും നിർദേശിക്കുന്നു. നേരത്തെയുള്ള നിർദേശം ആവർത്തിക്കുകയാണ് ഇക്കാര്യത്തിലും ഉണ്ടായത്.

കായിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികളും കർശനമായി വിലക്കിയിട്ടുണ്ട്. ഇതോടെ ഐപിഎൽ മത്സരങ്ങളും മാറ്റിലവയ്ക്കേണ്ടിവരുമെന്ന് ഉറപ്പായി.