ന്യൂഡല്‍ഹി: റാപ്പിഡ് ടെസ്റ്റുകൾ വർധിപ്പിക്കാത്തതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങാൻ ഇന്ത്യ കാലതാമസം വരുത്തിയതായി രാഹുൽ ആരോപിച്ചു. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രയത്നത്തിൽ ഇന്ത്യ എവിടെയുമില്ലെന്ന് പറഞ്ഞ രാഹുൽ ലാവോസ്, നൈജര്‍, ഹോണ്ടുറാസ് എന്നീ രാജ്യങ്ങൾക്കൊപ്പമാണ് നമ്മളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങുന്നതിൽ ഇന്ത്യ കാലതാമസം വരുത്തി. ഇപ്പോൾ ഗുരുതരമായ അവസ്ഥയിൽ അവയുടെ കുറവുണ്ട്. 10 ലക്ഷം ഇന്ത്യക്കാർക്ക് 149 ടെസ്റ്റുകൾ എന്ന നിരക്കലാണ് ഇപ്പോൾ രാജ്യത്ത് പരിശോധന നടക്കുന്നത്. നമ്മള് ഇപ്പോള്‍ ലാവോസ് (157), നൈജര്‍ (182), ഹോണ്ടുറാസ് (162) എന്നിവര്‍ക്കൊപ്പമാണ്. വൈറസിനെതിരായ പോരാട്ടത്തില്‍ വിലിയ തോതിലുള്ള പരിശോധനകള്‍ പ്രധാനമാണ്. നിലവില്‍ നമ്മള് കളിയില്‍ ഒരിടത്തുമില്ല - രാഹുല്‍ ട്വീറ്റ് ചെയ്തു.
ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ഏപ്രില്‍ 15നകം എത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.
റാപ്പിഡ് ടെസ്റ്റ് കിറ്റുകളെവിടെ; ചോദ്യമുയർത്തി രാഹുൽ
05:20 PM Apr 14, 2020 | Deepika.com