പഞ്ചാബിൽ വെട്ടേറ്റ പോലീസ് ഉദ്യോഗസ്ഥന്‍റെ ശസ്ത്രക്രിയ കഴിഞ്ഞു

09:26 PM Apr 12, 2020 | Deepika.com
പാട്യാല: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്തതിന് ആറംഗ സംഘം കൈവെട്ടിയ പോലീസ് ഉദ്യോഗസ്ഥന്‍റെ ശസ്ത്രക്രിയ കഴിഞ്ഞു. പോലീസുകാരന്‍റെ കൈ തുന്നിച്ചേർത്തെന്നാണ് വിവരം. പഞ്ചാബിലെ പട്യാലയിലാണ് സംഭവം.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഏഴര മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നതെന്നും ഇതിന് നേതൃത്വം നൽകിയ ഡോക്ടർമാരെയും നഴ്സുമാരയെും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസ് കർഫ്യൂ പാസ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആറംഗ സംഘം നൽകാൻ തയാറായില്ല. ഇതിനു പിന്നാലെ പോലീസ് ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ചു. പിന്നാലെ ഓടിയെത്തിയ പോലീസിനെ സംഘം ആക്രമിക്കുകയുമായിരുന്നു.

വാളുകൊണ്ടുള്ള വെട്ടേറ്റ് പോലീസുകാരന്‍റെ കൈപ്പത്തി അറ്റു. ഇതേത്തുടർന്നാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. ആക്രമണത്തിൽ മറ്റ് മൂന്നു പോലീസുകാർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു.