കേരളത്തിന്‍റെ പ്രതിരോധം വിജയം കാണുന്നു; സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് മാത്രം കോവിഡ് ബാധ

05:24 PM Apr 12, 2020 | Deepika.com
തിരുവനന്തപുരം: ലോകത്തെ വിറപ്പിച്ച കോവിഡ് വൈറസ് ബാധയ്ക്കെതിരായ കേരളത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളും മറ്റ് നടപടിക‍ളും വിജയം കാണുന്നു. ഇന്ന് രണ്ടു പേർക്ക് മാത്രമാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂരും പത്തനംതിട്ടയിലുമാണ് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

വൈറസ് ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും, മലപ്പുറം ജില്ലയിലെ ആറു പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ ഇനി 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.ഇന്ന് രേഗം സ്ഥിരീകരിച്ചവരിൽ കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.