തൃശൂർ: അരിമ്പൂരിൽ കൊയ്ത്തുമെതിയെന്ത്ര ഡ്രൈവർമാരെ മർദിച്ച സംഭവത്തിൽ പോലീസുകാരനെ സ്ഥലംമാറ്റി. കൺട്രോൾ റൂമിലെ സിപിഒ മിഥുൻ ലാലിനെയാണ് സ്ഥലംമാറ്റിയത്. ഇയാളെ മലയ്ക്കപ്പാറയിലേക്കാണ് മാറ്റിയിരിക്കുന്നത്.
അരിമ്പൂര്‍ ചാലാടി കോള്‍ പാടത്തു നിന്ന് കൊയ്ത്തു കഴിഞ്ഞു മടങ്ങിയ അതിഥി തൊഴിലാളികളെയാണ് പോലിസുകാരന് അകാരണമായി മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ തമിഴ്നാട് സേലം സ്വദേശികളായ ശക്തി (28), കുമരേശന്‍ (22), വെങ്കിടേഷ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
കൊയ്ത്തു കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇവര്‍. കൊയ്ത്തു കഴിഞ്ഞു വരികയാണെന്നു പറഞ്ഞെങ്കിലും ഇതൊന്നും കേള്‍ക്കാതെ ഇവരെ മര്‍ദിക്കുകയായിരുന്നു.
തൊഴിലാളികളെ മർദിച്ച പോലീസുകാരനെ സ്ഥലംമാറ്റി
06:15 PM Apr 10, 2020 | Deepika.com