തിരുവനന്തപുരം: കോവിഡിന്റെ മറവിൽ സർക്കാർ വ്യക്തിഗതവിവരങ്ങൾ മറിച്ചുവിൽക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ മാർക്കറ്റിംഗ് പിആർ കന്പനിയായ സ്പ്രിങ്ക്ളറിന് വിൽക്കുകയാണെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.
സ്പ്രിങ്ക്ളറിന്റെ വെബ്സൈറ്റിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളാണ് അപ്ലോഡ് ചെയ്യുന്നത്. കന്പനിയുടെ പരസ്യത്തിൽ ഐടി സെക്രട്ടറി അഭിനയിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു. മാർക്കറ്റിംഗ് കന്പനിക്ക് രോഗികളുടെ വിവരശേഖരണകരാർ നൽകിയതും വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കന്േറാണ്മെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആരോപിച്ചു.
സർക്കാർ സംവിധാനത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ സ്പ്രിങ്ക്ളർ കന്പനിയുടെ വെബ്സൈറ്റിലേക്കും സെർവറിലേക്കുമാണ് പോകുന്നത്. വാർഡുതല കമ്മറ്റികൾ ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഈ അമേരിക്കൻ കന്പനിയുടെ വെബ്സൈറ്റിലേക്ക് പോകുന്നത് എന്തുകൊണ്ടാണ്?. ഹോം ഐസൊലേഷനിലുള്ളവരുടെ വിവരങ്ങൾ നിലവിൽ വാർഡുതല സമിതികൾ വഴിയാണ് നിലവിൽ സ്പ്രിങ്ക്ളർ എന്ന കന്പനി ശേഖരിക്കുന്നത്. കേരള ഫീൽഡ് കോവിഡ് സ്പ്രിങ്ക്ളർ ഡോട്ട് കോം എന്ന സൈറ്റിലേക്കാണ് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത്. കേരള സർക്കാരിന്റെ ഒൗദ്യോഗിക ചിഹ്നം പോലും ഈ കന്പനി ദുരുപയോഗം ചെയ്യുകയാണ്. ഒരു സ്വകാര്യ കന്പനിക്ക് കേരള സർക്കാരിന്റെ ചിഹ്നം എങ്ങനെ ഉപയോഗിക്കാൻ സാധിക്കുമെന്നും ചെന്നിത്തല ചോദിക്കുന്നു.
ലോകത്ത് ഏറ്റവും വിലയുള്ള വസ്തു ഡേറ്റയാണ്. പ്രത്യേകിച്ച് കോവിഡ് പോലെ ദുരന്തങ്ങൾ ഉണ്ടാകുന്പോൾ. പല രാജ്യങ്ങളും ഈ വിവരശേഖരണം വിലക്കിയിട്ടുണ്ട്. പ്രൊട്ടക്റ്റഡ് ഹെൽത്ത് ഇൻഫർമേഷൻ ആയി കണക്കാക്കാവുന്ന അതീവ രഹസ്യമായ കാര്യങ്ങളാണ് സർക്കാർ ഈ കന്പനിക്ക് കൈമാറുന്നത്. അവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ ഏകോപിപ്പിക്കും എന്നാണ് മനസിലാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാരിന് കീഴിലുള്ള സി ഡിറ്റിനോ ഐടി മിഷനോ ചെയ്യാൻ കഴിയുന്ന കാര്യമാണ് ഈ ഡേറ്റ വിശകലനം. ഈ ഡേറ്റ വിദേശ കന്പനി വാണിജ്യ ആവശ്യങ്ങൾക്ക് മറിച്ച് വിൽക്കില്ലെന്ന് എന്താണുറപ്പുള്ളതെന്നും ഇൻഷുറൻസ് കന്പനികൾക്ക് ഇത് മറിച്ച് വിറ്റാൽ കോടികൾ ലഭിക്കുമെന്ന് സർക്കാരിന് അറിയില്ലേ എന്നും ചെന്നിത്തല ചോദിക്കുന്നു.
കോവിഡ് രേഖകൾ യുഎസ് മാർക്കറ്റിംഗ് പിആർ കന്പനിക്ക്; സർക്കാരിനെതിരേ ചെന്നിത്തല
05:19 PM Apr 10, 2020 | Deepika.com