ഹൈദരാബാദ്: ലോക്ക്ഡൗണിനെ തുടർന്നു കുടുങ്ങിയ മകനെ രക്ഷിക്കാനായി ഒരു അമ്മ യാത്ര ചെയ്തത് 1,400 കിലോമീറ്റർ. അതും സ്കൂട്ടറിൽ. തെലുങ്കാനയിൽ നിന്നും ആന്ധ്രാപ്രദേശിലേക്കായിരുന്നു റസിയ ബീഗ(48)ത്തിന്റെ യാത്ര.
മാർച്ച് 12ന് നെല്ലൂരിൽ പോയ തന്റെ ഇളയ മകൻ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരികെ എത്താൻ സാധിച്ചില്ല. ഇതോടെയാണ് പോലീസ് അനുമതിയോടെ റസിയ ബീഗം യാത്ര തിരിച്ചത്. ആദ്യം കാറിന് പോകാനാണ് നിശ്ചയിച്ചത്. എന്നാൽ പിന്നീട് സ്കൂട്ടിൽ പോകാൻ ബീഗം തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ തെലുങ്കാനയിൽ നിന്നും തിരിച്ച് റസിയ ബീഗം ബുധനാഴ്ച മകനെയുമായി മടങ്ങിയെത്തി. ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു യാത്രയെന്നും അവർ പറഞ്ഞു. രാത്രിയുള്ള യാത്രയായിരുന്നു വലിയ വെല്ലുവിളിയെന്നും ബീഗം പറഞ്ഞു.
ഹൈദരാബാദിൽ നിന്നും 200 കിലോ മീറ്റർ അകലെയുള്ള നിസാമാബാദിലെ ഒരു സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികയാണ് റസിയ ബീഗം. 15 വർഷം മുൻപ് റസിയ ബീഗത്തിന്റെ ഭർത്താവ് മരിച്ചിരുന്നു.
ലോക്ക്ഡൗണിൽ കുടുങ്ങിയ മകനെ കൂട്ടാനായി 1,400 കി.മീ. സ്കൂട്ടറിൽ യാത്ര ചെയ്ത് ഒരു അമ്മ
11:58 AM Apr 10, 2020 | Deepika.com