ന്യൂഡൽഹി: ലോകം മുഴുവൻ ലോക്ഡൗണിലായതോടെ ആവശ്യക്കാർ കുറഞ്ഞതിനാൽ ഇന്ധന ഉദ്പാദനം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി ഒപെക് രാജ്യങ്ങൾ. നിലവിലെ ഉദ്പാദനത്തിലെ അഞ്ച് ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.
മേയ്, ജൂൺ മാസങ്ങളിൽ ഉത്പാദനം 10 ദശലക്ഷം ബാരലായി കുറയ്ക്കും. ഇത് വില മുകളിലേക്ക് ഉയർത്തുമെന്നും ഒപെക് അറിയിച്ചു. എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് വ്യാഴാഴ്ച വീഡിയോ കോൺഫറൻസിംഗ് വഴി റഷ്യയുമായി ചർച്ച നടത്തി.
ഒരു ദിവസം 10 ദശലക്ഷം ബാരൽ അല്ലെങ്കിൽ ആഗോള വിതരണത്തിന്റെ 10% വെട്ടിക്കുറയ്ക്കാൻ ഒപെകും സഖ്യകക്ഷികളും സമ്മതിച്ചു. മറ്റൊരു അഞ്ച് ദശലക്ഷം ബാരൽ മറ്റ് രാജ്യങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂലൈ മുതൽ ഡിസംബർ വരെ പ്രതിദിനം എട്ട് ദശലക്ഷം ബാരലായി ഇത് ലഘൂകരിക്കും. 2021 ജനുവരി മുതൽ 2022 ഏപ്രിൽ വരെ അവ വീണ്ടും ആറ് ദശലക്ഷം ബാരലായി കുറയ്ക്കുമെന്നും ഒപെക് പറയുന്നു.
എണ്ണ ഉൽപാദനം കുറച്ച് വില നിയന്ത്രിക്കാൻ സൗദിയും റഷ്യയും തയാറാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോവിഡിൽ തെന്നി എണ്ണ വീണു; ഉദ്പാദനം കുറച്ച് വില ഉയർത്താനൊരുങ്ങി ഒപെക്
12:00 PM Apr 10, 2020 | Deepika.com