ഹൈദരാബാദ്: വേലികെട്ടിത്തിരിച്ച് ഒരു പ്രദേശത്തെ ആകെ ഒറ്റപ്പെടുത്തി കോവിഡ് പ്രതിരോധം. റോഡിനു കുറുകെ എട്ട് അടിവരെ ഉയരത്തിൽ ബാരിക്കേഡുകൾ നിർമിച്ചാണ് ഹൈദരാബാദിലെ കോവിഡ് ബാധിത പ്രദേശങ്ങളെ അധികൃതർ ഒറ്റപ്പെടുത്തിയിരിക്കുന്നത്. ഓരോ വേലിക്കെട്ടിലും ഇത് കോവിഡ് സഹിത പ്രദേശമാണ്. പ്രവേശനമില്ലെന്ന ബാനറും സ്ഥാപിച്ചിട്ടുണ്ട്.
കൊറോണ ഹോട്സ്പോട്ടുകളിലൊന്നായ മല്ലേപ്പള്ളിയിലും പുറത്തുനിന്ന് ആർക്കും പ്രവേശനമില്ല. ഇവിടെയുള്ളവരെ പുറത്തേക്കും വിടുന്നില്ല. തബ്ലിഗ് ജമാഅത്തിന്റെ പ്രാദേശിക ആസ്ഥാനമാണ് മല്ലേപ്പള്ളി. നിരവധി കൊറോണ പോസിറ്റീവ് കേസുകൾ പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി ആളുകൾ നിരീക്ഷണത്തിലും കഴിയുന്നുണ്ട്.
പ്രദേശത്തെ മുഴുവൻ അണുമുക്തമാക്കാനുള്ള പ്രവർത്തികളാണ് നടക്കുന്നതെന്ന് മുനിസിപ്പൽ കമ്മീഷണർ ലോകേഷ് കുമാർ പറയുന്നു. ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ അധികാരികളെ ഉടൻ അറിയിക്കുമെന്നും ലോകേഷ് പറയുന്നു.
ചില അസകൗര്യങ്ങൾ ഉണ്ടാകും എന്നതിൽ സംശയമില്ല- സിറ്റിപോലീസ് കമ്മീഷണർ അഞ്ജാനി കുമാർ പറയുന്നു. എന്നാൽ മറ്റ് മാർഗമില്ല. മല്ലേപ്പള്ളിയിൽ പ്രവേശനത്തിനുള്ള എല്ലാ പോയിന്റുകളും ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസിറ്റീവ് രോഗികളുള്ളതോ ക്വാറന്റൈൻ നിർദേശിച്ചിരിക്കുന്നതോ ആയ വീടുകൾ പൂർണമായും അടച്ചിടാൻ ആവശ്യപ്പെടും. ആരെയും പുറത്തുവരാനോ അകത്തേക്ക് കടക്കാനോ അനുവദിക്കില്ല. പാലും മരുന്നും ഉൾപ്പെടെ അവശ്യവസ്തുക്കൾ ഇത്തരം വീടുകളിൽ എത്തിച്ചുകൊടുക്കുമെന്നും ലോകേഷ് കുമാർ അറിയിച്ചു.
കൊറോണയെ അകറ്റാൻ; വേലികെട്ടിത്തിരിച്ച് ഹൈദരാബാദിന്റെ കട്ട പ്രതിരോധം
04:20 AM Apr 10, 2020 | Deepika.com