വായു മലിനീകരണം തുടച്ചുമാറ്റി "ലോക്ക് ഡൗണ്‍'; വർഷങ്ങൾക്കുശേഷം ജലന്ധറിൽനിന്ന് ഹിമാലയം കാണാനായി

02:17 AM Apr 10, 2020 | Deepika.com
അമൃത്സർ: കോവിഡ്-19 തുടർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വൻകിട വ്യവസായ ശാലകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാമെങ്കിലും മനുഷ്യന്‍റെ കടന്നുകയറ്റം മൂലം മലിനമായ പ്രകൃതി പതുകെ അതിന്‍റെ തനത് സൗന്ദര്യം വീണ്ടെടുക്കുകയാണ്.

വാഹനങ്ങൾ നിരത്തുകളിൽ ഇറങ്ങാതെയും വ്യവസായ ശാലകളുടെ പ്രവർത്തനം നിലച്ചതോടെയും രാജ്യത്ത് പലയിടങ്ങളും മലിനീകരണ തോത് കുറഞ്ഞു. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അന്തരീക്ഷ വായുവിന്‍റെ നിലവാരം മെച്ചപ്പെട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ വായു മലിനീകരണത്തെ പതുക്കെ തുടച്ചു മാറ്റുകയാണ്.

പഞ്ചാബിലെ ജലന്ധർ നഗരത്തിൽനിന്നുള്ള ഒരു കാഴ്ച ഇതിനു തെളിവാകുകയാണ്. ജലന്ധറിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് അവരുടെ വീടുകളിൽ ഇരുന്ന് ഇപ്പോൾ ഹിമാലയം കാണാൻ സാധിക്കുന്നു. പതിറ്റാണ്ടുകൾക്കു ശേഷമാണ് തങ്ങൾക്ക് ഇത്തരത്തിൽ ഹിമാലയം കാണാൻ സാധിച്ചതെന്ന് പ്രദേശവാസികളിൽ പലരും പറയുന്നത്. ഇതിന്‍റെ ചിത്രങ്ങളും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ജലന്ധറിൽ നിന്ന് ഏകദേശം 160 കിലോമീറ്ററോളം ദൂരമുണ്ട് ഹിമാലയത്തിലേക്ക്.

നിയന്ത്രണങ്ങളുടെ ആദ്യദിവസങ്ങളിൽ തന്നെ ഡൽഹിയിൽ പിഎം10 തോത് 44 ശതമാനം കുറഞ്ഞതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ലോക്ക് ഡൗണിന്‍റെ ആദ്യ ആഴ്ചയിൽ തന്നെ രാജ്യത്തെ 85 നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറവാണെന്നും കണ്ടെത്തിയിരുന്നു.