ഫ്രാങ്ക്ഫർട്ട്: കോവിഡ് വ്യാപനത്തെത്തുടർന്ന് വിമാനസർവീസുകൾ റദ്ദായതോടെ ജർമൻ വിമാനക്കന്പനി ലുഫ്താൻസയ്ക്ക് ഓരോ മണിക്കൂറിലും 10 ലക്ഷം യൂറോ (11 ലക്ഷം അമേരിക്കൻ ഡോളർ) നഷ്ടമാകുന്നുവെന്നു കന്പനി സിഇഒ കാർസ്റ്റെൻ സ്പോർ.
കന്പനിയുടെ 65 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നത്. പ്രതിസന്ധിയിൽനിന്നു കരകയറാൻ സർക്കാർ സഹായം കൂടിയേ തീരുവെന്ന് സ്പോർ പറഞ്ഞു. യൂറോപ്പിൽ ഏറ്റവും അധികം യാത്രക്കാരുള്ള വിമാനക്കന്പനിയാണ് ലുഫ്താൻസ.
ലുഫ്താൻസയ്ക്ക് ഓരോ മണിക്കൂറിലും 10 ലക്ഷം യൂറോ നഷ്ടം
11:34 PM Apr 09, 2020 | Deepika.com