ബംഗളൂരു: കോവിഡ് കാലത്ത് അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട നിലപാടിലുറച്ച് കർണാടകം. കാസർഗോഡ്- മംഗളൂരു അതിർത്തി തുറക്കാനാകില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കാസർഗോട്ടെ കോവിഡ് സാഹചര്യങ്ങൾ അതിഗുരുതരമാണെന്നാണ് മനസിലാകുന്നതെന്നും അതിനാൽ അവിടെ നിന്നുള്ള രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി.
രോഗികളുടെ കൂട്ടത്തിൽ കോവിഡ് ബാധിതരുണ്ടോ എന്ന് തിരിച്ചറിയാനായില്ലെങ്കിൽ കർണാടകത്തിന് അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അതിനാൽ ഇക്കാര്യത്തിൽ നിലപാട് മാറ്റില്ലെന്നും യെദിയൂരപ്പ പറഞ്ഞു. എച്ച.ഡി.ദേവഗൗഡയ്ക്ക് അയച്ച മറുപടി കത്തിലാണ് യെദിയൂരപ്പ ഈ കടുംപിടുത്തം ആവർത്തിച്ചത്.
അതിർത്തി അടച്ചത് മുൻ കരുതൽ നടപടി ആയാണെന്നും ഇത് കർണാടക- കേരള ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മംഗളുരുവിലേക്ക് ചികിത്സയ്ക്ക് കൊണ്ടു പോകാനാകാതെ ഏഴു പേർ മരിച്ചതിനു പിന്നാലെ വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടായിരുന്നു. കര്‍ണാടക അടച്ച അതിര്‍ത്തി തുറക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, ഹൈക്കോടതിയുടെ ഈ വിധിക്ക് സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം, കർണാടകത്തിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി ഇക്കാര്യത്തിൽ സ്റ്റേ നൽകാനാകില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇരു സംസ്ഥാനങ്ങളുടേയും യോഗം വിളിക്കണമെന്നും ആരെയൊക്കെ കടത്തിവിടണമെന്ന് ഈ യോഗത്തില്‍ തീരുമാനിക്കണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.
മരവിച്ചോ മനുഷ്യത്വം? അതിർത്തി തുറക്കില്ലെന്ന് വീണ്ടും കർണാടകം
07:45 AM Apr 05, 2020 | Deepika.com