അതെന്താ, ഞങ്ങൾ ഇന്ത്യക്കാരല്ലേ?; കർണാടക ബിജെപിയോട് കടകംപള്ളി

08:48 PM Apr 02, 2020 | Deepika.com
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ ഖട്ടീൽ നടത്തിയ പരാമർശത്തെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗികളായവർക്കുവേണ്ടി അതിർത്തി തുറക്കാനാണു സർക്കാർ ആവശ്യപ്പെട്ടതെന്നും ഇതാണോ ദേശീയതയെന്നും കടകംപള്ളി ചോദിച്ചു.

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി അതിർത്തി തുറന്നുനൽകണമെന്നു മാത്രമാണ് കേരളം ആവശ്യപ്പെട്ടത്. അവശ്യസേവനങ്ങൾ, ചരക്കുകൾ എന്നിവയുടെ നീക്കത്തിനായി റോഡ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതാണോ എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയത?. ഞങ്ങൾ ഇന്ത്യക്കാരല്ലേ?. ഇപ്പോൾ തന്നെ അതിർത്തിയിൽ ഏഴു ജീവനുകൾ നഷ്ടപ്പെട്ടു കഴിഞ്ഞെന്നും കടകംപള്ളി ചുണ്ടിക്കാട്ടി. അതിർത്തി തുറക്കില്ലെന്നും കേരളത്തിലെ രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി കാസർഗോട്ട് ഒരുക്കണമെന്നുമാണ് നളിൻ കുമാർ ആവശ്യപ്പെട്ടത്. ട്വിറ്ററിലായിരുന്നു ബിജെപി നേതാവിന്‍റെ പ്രതികരണം. സേവ് കർണാടക ഫ്രം പിണറായി എന്ന ഹാഷ്ടാഗിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

കർണാടക അതിർത്തി അടച്ചതിനെ തുടർന്ന് കേരളം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേരളത്തിന് അനുകൂലമായി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഇതോടെയാണ് ബിജെപി അധ്യക്ഷൻ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. കർണാടകയുടെ നടപടി ചോദ്യം ചെയ്ത് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്തൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിച്ചേക്കും.