തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 14 ലക്ഷത്തോളം പേർക്ക് റേഷൻ അരി വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 41,462 മെട്രിക് ടണ്‍ അരി വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.
റേഷൻ വിതരണം ആരംഭിച്ചതു സംബന്ധിച്ച മെച്ചപ്പെട്ട അനുഭവങ്ങളും വിവരങ്ങളുമാണു സർക്കാരിനു ലഭിക്കുന്നത്. മിക്ക സ്ഥലങ്ങളിലും റേഷൻ വാങ്ങാൻ എത്തിയവർക്ക് ഇരിക്കാൻ കസേരയും കുടിക്കാൻ വെള്ളവും നൽകുന്നുണ്ട്. 20 വരെ റേഷനരി വിതരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കാർഡുടമകൾക്കു റേഷൻ കടകളിൽനിന്നു നൽകുന്ന അരിയുടെ അളവിൽ കുറവുണ്ടെന്ന തരത്തിൽ ഒറ്റപ്പെട്ട പരാതികൾ ഉയർന്നിട്ടുണ്ട്. റേഷൻ ഷോപ്പ് ഉടമകൾ ഇക്കാര്യം ശ്രദ്ധിക്കണം. അങ്ങനെ സംഭവിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
എൻഡോസൾഫാൻ ദുരിതബാധിതർക്കു വീട്ടിൽ എത്തിക്കുമെന്നും കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ക്ഷേമ പെൻഷൻ അക്കൗണ്ടിൽ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റേഷൻ അരി അളവിൽ വെട്ടിപ്പ്; കർശന നടപടിയെന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
06:49 PM Apr 01, 2020 | Deepika.com