ന്യൂഡൽഹി: നിസാമുദീൻ തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത 8,000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രം. ഡൽഹിയിൽനിന്ന് സമ്മേളനത്തില്‍ പങ്കെടുത്തത് 4,000 പേരാണ്. 310 മലയാളികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
കേരളത്തിൽ തിരിച്ചെത്തിയ 79 പേരെയും തിരിച്ചറിഞ്ഞതായി ഇന്റലിജൻസ് അറിയിച്ചു. 140 മലയാളികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതായാണ് വിവരം. അതേസമയം നിസാമുദിനിലെ ചടങ്ങിൽ പങ്കെടുത്ത് തമിഴ്നാട്ടിലേക്കും തെലുങ്കാനയിലേക്കും മടങ്ങിയ 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മലേഷ്യയിൽ കോവിഡ് പടരാൻ ഇടയാക്കിയ സമാന സമ്മേളനത്തിൽ പങ്കെടുത്ത പലരും നിസാമുദീനിലും എത്തിയിരുന്നു. ഇതിൽ ഒരു മലയാളിയും ഉണ്ടെന്നാണ് വിവരം. കോവിഡിനെ പിടിച്ചു നിർത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് നിസാമുദീൻ സംഭവം.
നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 8,000 പേരെ കണ്ടെത്താൻ ശ്രമം
10:50 AM Apr 01, 2020 | Deepika.com